കെ.എസ്.ആര്‍.ടി.സി തിരുകൊച്ചി സര്‍വീസ് എരമല്ലൂര്‍, പൂച്ചാക്കല്‍ പ്രദേശങ്ങളിലേക്കു നീട്ടണം

അരൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ തിരുകൊച്ചി സര്‍വീസ് എരമല്ലൂര്‍,പൂച്ചാക്കല്‍ പ്രദേശങ്ങളിലേയ്ക്കു നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. കെ.എസ്.ആര്‍.ടി.സി മുന്‍കൈയെടുത്ത് പുതുതായി ആരംഭിച്ച തിരുകൊച്ചി സര്‍വീസ് ഫെയര്‍സ്റേജ് സ്റോപ്പായ എരമല്ലൂരിലേക്കും പൂച്ചാക്കലിലേയ്ക്കും നീട്ടുന്നത് യാത്രാക്ളേശത്തിന് പരിഹാരമാവും.
ലോഫ്ളോര്‍ എ.സി ബസ്സുക ള്‍ ആരംഭിച്ചപ്പോഴും അരൂര്‍ വരെ മാത്രമാക്കിയിരുന്നു. ഇപ്പേ ാള്‍ ദിനംപ്രതി ഒമ്പത് ഷെഡ്യൂളുകളുള്ള തിരുകൊച്ചി സര്‍വീസും അരൂര്‍ ക്ഷേത്രം ജങ്ഷന്‍ കൊണ്ട് അവസാനിപ്പിക്കുകയാണ്. എറണാകുളം വിട്ട് കഴിഞ്ഞാല്‍ ഏക ഫെയര്‍ സ്റേജുള്ള എരമല്ലൂരിലേക്ക് പുതിയ ബസ്സുകള്‍ നീട്ടുന്നതിലൂടെ പടിഞ്ഞാറന്‍ മേഖലയില്‍ അനുവഭിക്കുന്ന യാത്രാക്ളേശത്തിന് പരിഹാരമുണ്ടാവും.
എന്നാല്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ് ലോബിക്കു വഴങ്ങിയാണ് ഇത് അരൂര്‍ ക്ഷേത്രമാക്കി ചുരുക്കിയതെന്ന് കേരളാ ന്യൂനപക്ഷ സെല്‍ നിയോജകമണ്ഡലം സെക്രട്ടറി എം സലാഹുദ്ദീന്‍ പറഞ്ഞു. നിന്നു തിരിയാന്‍ ഇടമില്ലാത്ത അരൂര്‍ പഞ്ചായത്തിന് സമീപം ആറ് തിരുകൊച്ചി ബസ്സും മറ്റ് സ്വകാര്യ ബസ്സുകളും കൂടിയാവുമ്പോള്‍ ജനങ്ങള്‍ക്ക് കാല്‍ നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
അരൂരില്‍ ബസ്ബേ ഉണ്െടങ്കിലും അവിടെ പാര്‍ക്ക്ചെയ്യാന്‍ ആരും തയ്യാറല്ല. ബസ് സര്‍വീസ് നീട്ടിയാല്‍ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ സഹായകരമാവുമെന്ന് ജെ.വൈ.എസ് സംസ്ഥാന കമ്മിറ്റിയംഗം വി കെ ഗൌരീഷന്‍ പറഞ്ഞു.
അരൂരിന്റെ കിഴക്കന്‍ മേഖലയിലേക്ക് ഒരു ബസ് പോലും അനുവദിക്കാതിരുന്ന സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും നടപടി അപലപനീയമാണെന്നും നിരവധി ജനങ്ങള്‍ യാത്രചെയ്യുന്ന കിഴക്കന്‍ മേഖലകളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്താന്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ നിയോജകമണ്ഡലം പ്രസിഡന്റ് ബഷീര്‍ പാണാവള്ളി ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ റൂട്ട് മാറ്ററുകളാണ് പുതിയ ബസ്സുകളില്‍ കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയിരിക്കുന്നത്. ആകെയുള്ള അങ്കമാലിയില്‍ നിന്നു പുറപ്പെടുന്ന ലോഫ്ളോര്‍ ബസ്സുകളില്‍ മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാര്‍ ഉള്ളത്.
രാവിലെ അരൂര്‍ ക്ഷേത്രം ജങ്ഷനില്‍ നിന്നു പുറപ്പെടുന്ന തിരുകൊച്ചി സര്‍വീസില്‍ വന്‍ തിരക്കാണ്. ഇത് നീട്ടിയാല്‍ അരൂരിന്റെ പടിഞ്ഞാന്‍ മേഖലകളില്‍ നിന്നു എഴുപുന്ന തുറവൂര്‍ റെയില്‍വേ സ്റേഷനിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് പോപുലര്‍ഫ്രണ്ട് അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിറാസ് പാണാവള്ളി പറഞ്ഞു.
കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കാന്‍ സര്‍വീസ് നീട്ടാന്‍ നടപടിയെടുക്കണമെന്ന്.എന്‍.സി.പി അരൂര്‍ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
Read On

വിജയത്തിലേയ്ക്ക് ദൂരം ഒരു സെക്കന്‍ഡ്

ആലപ്പുഴ: നെഹ്റു ട്രോഫി ഫൈനലില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഫിനിഷിങ് പോയിന്റ് കടന്നത് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍്. ഹീറ്റ്സില്‍ കുറിച്ച സമയം (4.58: 44 മിനിറ്റ്) ഫൈനലില്‍ മെച്ചപ്പെടുത്തിയാണ് (4.50.68 മിനിറ്റ്) ജവാഹര്‍ തായങ്കരി ജലരാജാക്കന്‍മാരായത്. ഫൈനലില്‍ 4.50.68 മിനിറ്റും ജവഹര്‍ തായങ്കരി കുറിച്ചു. പായിപ്പാടന്‍ ചുണ്ടന്‍ 4.51:39 മിനിറ്റും, ശ്രീഗണേശന്‍ ചുണ്ടന്‍ 4.52:28 മിനിറ്റും, പട്ടാറ ചുണ്ടന്‍ 4.53:23 മിനിറ്റും രേഖപ്പെടുത്തി. ഹാട്രിക് സ്വപ്നവുമായി എത്തിയ കൊല്ലം ജീസസ് ക്ളബിനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് ക്യാപ്റ്റന്‍ കുമരകം മനയത്ത് ജോസഫ് ഫിലിപ്പിന്റെ ജവാഹര്‍ തായങ്കരി ഫൈനലില്‍ ഒന്നാമതെത്തിയത്.

ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കൊല്ലം കരുനാഗപ്പള്ളി സെന്റ് ജോര്‍ജ് ബോട്ട് ക്ളബിന്റെ ദേവാസും സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലില്‍ കൊല്ലം ജീസസ് ബോട്ട് ക്ളബിന്റെ കാരിച്ചാലും, തേര്‍ഡ് ലൂസേഴസ് ഫൈനലില്‍ എരമല്ലൂര്‍ കാക്കത്തുരുത്ത് ബോട്ട് ക്ളബിന്റെ വെള്ളംകുളങ്ങരയും ജേതാക്കളായി. വിജയികള്‍ക്ക് മന്ത്രി ജി. സുധാകരന്‍, ടൂറിസം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സീതാറാം യച്ചൂരി, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
Read On

എഴുപുന്ന പഞ്ചായത്തിലെ രണ്ട് ജെ.എസ്.എസ് അംഗങ്ങള്‍ രാജിവച്ചു

അരൂര്‍ഃ എഴുപുന്ന പഞ്ചായത്തിലെ രണ്ട് ജെ. എസ്. എസ് അംഗങ്ങള്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചു. എം.കെ.ജോണപ്പന്‍, മുന്‍ പ്രസിഡന്റ് എം.വി. ഷണ്‍മുഖന്‍ എന്നിവരാണ് തല്‍സ്ഥാനം രാജിവച്ചത്. ഇവരുടെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.


ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് രാജി. പഞ്ചായത്തിലെ എഴുപതോളം ജെ.എസ്.എസ് പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.


പഞ്ചായത്തില്‍ ഇരുപത്തിയേഴ് വര്‍ഷം തുടര്‍ച്ചയായി അംഗമാണ് ജോണപ്പന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എം.വി.ഷണ്‍മുഖന്‍ മത്സരിച്ച് ജയിച്ചത്. നിലവിലെ ഭരണ സമിതിയില്‍ രണ്ടുവര്‍ഷം പ്രസിഡന്റുമായിരുന്നു. ജോണപ്പന്‍ രണ്ടുവര്‍ഷം വൈസ് പ്രസിഡന്റായിരുന്നു. ജെ. എസ്. എസ് വിടുന്നവരുടെ പട്ടികയില്‍ മുന്‍ അംഗമായ വിജി പ്രസാദും ഉള്‍പ്പെടും.


പഞ്ചായത്തില്‍ ജെ.എസ്.എസ് അംഗങ്ങളില്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് എം.ജി. റാഫേല്‍ മാത്രമാണ് ഉള്ളത്. പതിനഞ്ച് അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-7, സി.പി. എം-4, ജെ. എസ്. എസ്- 3, സ്വതന്ത്രന്‍-1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
Read On

വെള്ളംകുളങ്ങര ചുണ്ടന്റെ ലണ്ടന്‍ യാത്ര വൈകും

ഹരിപ്പാട്: വെള്ളംകുളങ്ങര ചുണ്ടന്റെ ലണ്ടന്‍ യാത്ര വൈകുമെന്നുറപ്പായതോടെ നെഹ്റുട്രോഫിയില്‍ പങ്കെടുക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. എരമല്ലൂര്‍ കാക്കത്തുരുത്ത് ബോട്ട് ക്ളബാണ് ഇക്കുറി വെള്ളംകുളങ്ങര ചുണ്ടന്‍ നെഹ്റുട്രോഫിയിലെത്തിക്കുന്നത്.
ലണ്ടനിലെ തൈംസ് നദിയിലെ പ്രദര്‍ശന തുഴച്ചിലിന് ശേഷം ബ്രിട്ടനിലെ രാജ്ഞിക്ക് സമ്മാനമായി നല്‍കുന്ന ഈ ജലരാജാവിന് പിന്നീട് ബ്രിട്ടീഷ് മ്യൂസിയത്തിലായിരിക്കും സ്ഥാനം. മലയാളി സാംസ്കാരിക സംഘടനയായ ഗ്ളോബല്‍ കേരളാ ഇനിഷ്യേറ്റീവ് കേരളീയമാണ് കേരളാ കാര്‍ണിവലിന്റെ ഭാഗമായി ചുണ്ടനെ ലണ്ടനില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത്.
കഴിഞ്ഞ എട്ടിന് തൈംസ് നദിയില്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തുന്നതിന് മെയ് 28 ന് കൊച്ചില്‍ നിന്ന്് കപ്പലില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനമെങ്കിലും കേന്ദ്ര വിദേശകാര്യ വകുപ്പില്‍ നിന്ന് അനുമതി വൈകിയതാണ് ഈ ജലരാജാവിന് രാജ്യംവിടാന്‍ കാലതാമസമായത്.
സപ്തംബറില്‍ വള്ളം കടല്‍ കടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 18,90,000 രൂപയ്ക്കാണ് വള്ളം വിറ്റത്. പുതിയ വെള്ളംകുളങ്ങര ചുണ്ടന്‍ പ്രാവര്‍ത്തികമാക്കാന്‍ വള്ളസമിതി നീക്കം തുടങ്ങി.
Read On

എസ്.ഡി.പി.ഐ ഭാരവാഹികള്‍

വടുതല: എസ്.ഡി.പി.ഐ അരൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ബഷീര്‍ പാണാവള്ളി (പ്രസിഡന്റ്), ആസാദ് ചന്തിരൂര്‍ (ജനറല്‍ സെക്രട്ടറി), യഹ്യ വടുതല, ലിയാഖത്ത് അലി ചാവടി (വൈസ് പ്രസിഡന്റ്), ഷമീര്‍ ചന്തിരൂര്‍, സജീര്‍ എരമല്ലൂര്‍, വിനീഷ് എരമല്ലൂര്‍ (ജോയിന്റ് സെക്രട്ടറി), ഷിറാസ് പാണാവള്ളി, മുബമ്മദ് ലൈസ് ചന്തിരൂര്‍, സിറാജ് ഹിദായത്ത് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സമദ് നേതൃത്വം നല്‍കി.
Read On